Represenational Image File Photo
Kerala

ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍

കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയ സാഹചര്യത്തിലാണ് ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പത്തനംതിട്ട: ഔദ്യോഗിക വാഹനം കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്. പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് വെള്ളംകയറിയ സാഹചര്യത്തിലാണ് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്.

ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത് ഉഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന പരാതിയില്‍ കോടതി തഹസില്‍ദാരുടെ ജീപ്പും താലൂക്ക് ഓഫിസിലെ ഉപകരണങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.

എന്നാല്‍ പ്രകൃതിദുരന്ത സാധ്യതയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ഓഫിസില്‍ നോക്കിയിരിക്കാന്‍ തയ്യാറാകാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടുകയായിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, കഴിഞ്ഞ ദിവസം ടിപ്പര്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.

Official vehicle attached by court; Tahsildar rented tipper lorry to coordinate flood relief programs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

'62 വയസ്സായി, ഈ കേസില്‍ ഞാനാണ് ഇര': പീഡനക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ തരുണ്‍ തേജ്പാല്‍

ദിവസവും വെറും 10 മിനിറ്റ്: ശരീരം കൂടുതൽ ഫ്ലെക്സിബിളാക്കുന്ന മൊബിലിറ്റി വ്യായാമങ്ങൾ

ജീന്‍സും ജുബ്ബയുമിട്ട്, തോളില്‍ സഞ്ചിയുമായി മുന്നിലൂടെ നടന്നു പോയ ആള്‍; ചോദിച്ചപ്പോള്‍ മരിച്ചതാണെന്ന് പറഞ്ഞു: ലെന