ജീവിതത്തിലേക്ക് തിരിച്ചുകയറിയ രാജമ്മയെ വരാന്തയില്‍ ഇരുത്തി പ്രഥമ ശ്രൂശ്രൂഷ നല്‍കുന്നു, ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'ദൈവത്തിന്റെ അഞ്ചു കൈകള്‍', രണ്ടരകിലോമീറ്ററിലധികം പുഴയിലൂടെ ഒഴുകി, തണുത്തുവിറങ്ങലിച്ച വയോധികയ്ക്ക് പുനര്‍ജന്മം

ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പാലത്തിലൂടെ മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പാലത്തിലൂടെ മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം ഒഴുകിയെത്തിയ വയോധികയ്ക്ക് പുനര്‍ജന്മം. കുത്തിയൊഴുകുന്ന മീനച്ചിലാറില്‍ രണ്ടു കിലോമീറ്റലധികം ഒഴുകി തണുത്തുവിറങ്ങലിച്ച വയോധികയെ 'ദൈവത്തിന്റെ കൈകള്‍' എന്ന് പറയാവുന്ന അഞ്ചുപേരാണ് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്. മിമിക്രി കലാകാരന്‍ ഷാല്‍ കോട്ടയവും അമ്മ ലാലിയും സുഹൃത്തുക്കളുമാണ് കറുകച്ചാല്‍ സ്വദേശിനിയായ രാജമ്മയെ(82) രക്ഷിച്ചത്.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് മാലിക്കാട്ടുമാലില്‍ സൗമ്യ, ചുങ്കം പാലത്തിനുസമീപം ആറ്റിലൂടെ ഒരാള്‍ ഒഴുകിവരുന്നുവെന്നുപറഞ്ഞ് ഓടിയെത്തിയതെന്ന്  38-കാരനായ ഇടയാഞ്ഞിലിമാലില്‍ ഷാല്‍ കോട്ടയം പറയുന്നു. കേട്ടയുടനെ വെള്ളത്തിലേക്ക് ചാടി. അമ്മ ലാലിയും ഒപ്പമുണ്ടായിരുന്നു. വയോധികയ്ക്കടുത്തേക്ക് നീന്തിയെത്തിയപ്പോഴേക്കും, മാലിക്കാട്ടുമാലി മനോഹരനും മാങ്ങാപ്പള്ളിമാലിയില്‍ വിപിനും ധനേഷും കരയില്‍നിന്ന് വള്ളവുമായി അടുത്തെത്തി.

സാരി ധരിച്ചശേഷം അതിനുപുറത്ത് അവര്‍ നൈറ്റിയും ധരിച്ചിരുന്നു. അവര്‍ അബോധാവസ്ഥയിലായിരുന്നു. വള്ളത്തില്‍ കയറ്റിയാല്‍ വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍, വള്ളത്തില്‍ പിടിച്ചശേഷം പതിയെ വയോധികയെ കരയിലേക്കടുപ്പിച്ചു. വീടിന്റെ തിണ്ണയില്‍ കിടത്തി. എല്ലാവരുംചേര്‍ന്ന് കാലുകള്‍ തിരുമ്മി. ഇതിനിടെ അവര്‍ ഛര്‍ദിച്ചു. മള്ളൂശ്ശേരി രക്തദാനസേനാ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് ജോണിനെ വിവരമറിയിച്ചു. അദ്ദേഹവും എത്തി. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ഷാല്‍ പറയുന്നു.

വെള്ളത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകിയെത്തിയതിനാല്‍, ഇവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവരുടെ ചിത്രമെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. നിമിഷങ്ങള്‍ക്കകം, രക്ഷപ്പെടുത്തിയത് കറുകച്ചാല്‍ സ്വദേശിനിയെയാണെന്ന് കണ്ടെത്തി.നാഗമ്പടം പള്ളിയില്‍ വന്ന വയോധിക പുഴയില്‍ മുഖം കഴുകാന്‍ ഇറങ്ങവേ ഒഴുക്കില്‍പ്പെട്ടുവെന്നാണ് പ്രാഥമികനിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT