ഓണത്തിന് ചെന്നൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ 
Kerala

ഓണത്തിന് നാട്ടിലെത്താം; ചെന്നൈയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍; 14 തേഡ് എസി കോച്ചുകള്‍

താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓണം, വിനായക് ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചുവേളിചെന്നൈ -താംബരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. താംബരത്തുനിന്നു വെള്ളിയാഴ്ച രാത്രി 9.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11. 30ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്കു 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും.

താംബരത്തുനിന്നുള്ള സര്‍വീസുകള്‍ സെപ്റ്റംബര്‍ ആറ്, പതിമൂന്ന്, ഇരുപത് തീയതികളിലാണ്. കൊച്ചുവേളിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഏഴ്, പതിനാല്, ഇരുപത്തിയൊന്ന് തീയതികളിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവോണം കഴിഞ്ഞുള്ള തിങ്കളാഴ്ച മറ്റ് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തവര്‍ക്ക് ഈ ട്രെയിന്‍ ഉപയോഗിക്കാം. 14 തേഡ് എസി കോച്ചുകളുള്ള സ്‌പെഷല്‍ ട്രെയിനില്‍ 600ല്‍ അധികം സീറ്റുകള്‍ ബുക്കിങ്ങിന് ലഭ്യമാണ്. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്‍. ചെങ്കോട്ട, മധുര, തിരുച്ചിറുപ്പള്ളി, വില്ലുപുരം വഴിയാണു സര്‍വീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്?; പുറത്തു വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; മുഖ്യമന്ത്രി

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ, പിന്നിൽ ആറ് കാരണങ്ങൾ

വളയം മാത്രമല്ല മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പിന്റെ അരങ്ങേറ്റം ഇന്ന്, 'ഗാനവണ്ടി'

'എനിക്കും ആ കത്ത് ലഭിച്ചു, വിധി കേട്ടപ്പോള്‍ ഞെട്ടിപ്പോയി'; ഊമക്കത്ത് ലഭിച്ചെന്ന് ജസ്റ്റിസ് കമാല്‍പാഷ, പരിശോധിക്കാന്‍ ഹൈക്കോടതി

'ഇപ്പോള്‍ പ്രോഗ്രാം ഒന്നുമില്ലേ? വെറുതെ ഇരിക്കുവാണോ?; അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

SCROLL FOR NEXT