കോവിഡ് മുക്തനായി ആശുപത്രി വിട്ട ജയരാജന്‍ 
Kerala

കോവിഡ് മുക്തനായി പി ജയരാജൻ ആശുപത്രി വിട്ടു

കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോവിഡ് മുക്തനായി സിപിഎം നേതാവ് പി ജയരാജൻ ആശുപത്രി വിട്ടു. ഇന്ന് വൈകീട്ടാണ് ആശുപത്രി വിട്ടതെന്ന് ജയരാജൻ ഫെയസ്ബുക്കിൽ കുറിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 

പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ് അതിവേ​ഗം രോ​ഗമുക്തി നേടി ആശുപത്രി വിടാനായത്. തന്റെ ചികിത്സയിലും ആരോ​ഗ്യത്തിലും അതീവതാത്പര്യമെടുത്ത മുഖ്യമന്ത്രിയോടും ആരോ​ഗ്യവകുപ്പ് അധികൃതരോടും നന്ദി അറിയിക്കുന്നതായി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ...
കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്തംബർ 4 നാണ് പരിയാരം മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റ് ചെയ്യപ്പെട്ടത് .അല്പസമയം മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്ജ് ചെയ്തു.അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്.പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട്  സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT