ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പെട്ടിമുടി /ഫയല്‍ ചിത്രം 
Kerala

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ ഉറ്റവർക്ക് സഹായധനം നാളെ നൽകും, വീടുകളും ഈ മാസം കൈമാറും 

മരിച്ച 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും. മരിച്ച 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്കുള്ള വീടുകളും ഈ മാസം കൈമാറും.

ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന്റെ സഹായധനം ലഭിക്കാത്തതിനെതിരെ പരാതി ഉയർന്നതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിപണം കൈമാറുന്നത്. ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. ഇതിൽ 44 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആദ്യഘട്ടത്തിൽ സഹായം നൽകുന്നത്. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും. ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു നേരത്തെ കിട്ടി. 

ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി വീടു വച്ചുനൽകും. അവസാനഘട്ടത്തിലെത്തിയ വീടുകളുടെ നിർമാണം പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ താക്കോൽ കൈമാറാനാകുമെന്നാണ് അധികൃതർ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT