PM Shri K Surendran and v sivankutty debate  
Kerala

'പി എം ശ്രീ ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ, കാത്തിരുന്ന് കാണാം...', വീണ്ടും കെ സുരേന്ദ്രന്‍

ഗാന്ധി ഘാതകന്‍ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ?

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിഎം ശ്രീ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള വാക്ക്‌പോര് കനക്കുന്നു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണവും കേരളത്തിലും നടപ്പാകുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയില്‍ തുടങ്ങിയ തര്‍ക്കമാണ് പരസ്പരം വെല്ലുവിളിയില്‍ എത്തി നില്‍ക്കുന്നത്. പിഎം ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണെന്നും ബാക്കി കാത്തിരുന്ന് കാണാം എന്നുമാണ് കെ സുരേന്ദ്രന്റെ പുതിയ പ്രസ്താവന.

കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്നും, പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്നുമുള്ള ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കെ സുരേന്ദ്രന്റെ പുതിയ പ്രതികരണം.

കെ സുരേന്ദ്രന്റെ പോസ്റ്റ് പൂര്‍ണ രൂപം-

ബഹു ശിവന്‍കുട്ടി അവര്‍കള്‍, ഗാന്ധി ഘാതകന്‍ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഗാന്ധിയെ കൊന്നത് ആര്‍. എസ്. എസ് ആണെന്ന കള്ള പ്രചാരണം പഠിപ്പിക്കാന്‍ വന്നേച്ചാല്‍ മതി അപ്പോ കാണാം.. പി. എം. ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ. ദേശീയ വിദ്യാഭ്യാസ നയം ഇവിടേയും നടപ്പാവും. കരിക്കുലത്തിലും ഇടപെടലുണ്ടാവും. കാത്തിരുന്നു കാണാം...

PM Shri Project: Debate between Education Minister V Sivankutty and former BJP state president K Surendran is intensifying over the PM Shri Project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT