താമിര്‍ ജിഫ്രി 
Kerala

പരിക്കുകള്‍ മരണകാരണമായെന്ന് ബോധപൂര്‍വം എഴുതിച്ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്

അമിതമായ ലഹരി ഉപയോഗവും ഹൃദ്‌രോഗവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റ പരിക്കുകളും മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമായി എഴുതിച്ചേര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മേധാവിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അന്വേഷണസംഘം

കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. അതിനിടെയാണ് താമിറിനെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ് രംഗത്തെത്തിയത്. അമിതമായ ലഹരി ഉപയോഗവും ഹൃദ്‌രോഗവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തുമ്പോള്‍ തന്നെ ശരീരത്തിന് ഏറ്റ പരിക്കുകളും മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വമാണെന്നാണ് പൊലീസ് പറയുന്നത്.

മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനായ ഡോ. ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരെ തൃശൂര്‍ പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ഹിതേഷ് സമീപിച്ചിരുന്നു. എന്നാല്‍ അതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കടുത്തവിദ്വേഷം വച്ചുപുലര്‍ത്തുകയാണെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവ പരിശോധനയ്ക്ക് ശേഷം മാത്രമെ ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമാണോ എന്നറിയാന്‍ കഴിയുകയുള്ളു. എന്നാല്‍ അതിന് മുന്‍പെ അത്തരത്തിലൊരു നിഗമനത്തിലെത്തി, എഴുതിച്ചേര്‍ത്തത് ബോധപൂര്‍വാണ്. അദ്ദേഹത്തിനെതിരെ അന്വേഷണം വേണമെന്നും, മറ്റ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT