പ്രതീകാത്മക ചിത്രം 
Kerala

മരിച്ചെന്ന് വീട്ടുകാരെ വിളിച്ചുപറഞ്ഞു, മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോൾ 'പരേത' ചികിത്സയിൽ

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വ്യാജ മരണ വാർത്ത പ്രചരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; കോവിഡ് ബാധിച്ചു 55 വയസുകാരി മരിച്ചെന്നുള്ള വിവരം പൊലീസുകാരാണ് വീട്ടുകാരെ വിളിച്ചു പറഞ്ഞത്. ഇതു പ്രകാരം മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണവാർത്ത വ്യാജമാണെന്ന് അറിയുന്നത്.  പൊലീസിന്റെ തെറ്റായ സന്ദേശത്തിൽ മണിക്കൂറുകളോളം ആശങ്കയിലായ വീട്ടുകാർക്കും ബന്ധുക്കൾക്കും ഇതോടെ ആശ്വാസമായെങ്കിലും വിമർശനം ശക്തമാവുകയാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വ്യാജ മരണ വാർത്തയാണ് പ്രചരിച്ചത്. 

നിലമേൽ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളെ ഫോണിൽ വിളിച്ചിട്ട് 3 ദിവസമായിട്ടും ആരെയും കിട്ടിയില്ല. കഴിഞ്ഞ 20 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ 3 ദിവസം മുൻപാണു നെഗറ്റീവ് ആയത്. ബന്ധുക്കളെ കണ്ടെത്തി ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശമാണ് ആശുപത്രി അധികൃതർ ഈസ്റ്റ് പൊലീസിനു കൈമാറിയത്. 

ഈസ്റ്റ് പൊലീസ് തെറ്റായി മരണവിവരം ആണു ചടയമംഗലം പൊലീസിൽ അറിയിച്ചത്. ചടയമംഗലം പൊലീസ് ഈ വിവരം പൗരസമിതി പ്രവർത്തകൻ ബിനുവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസുമായി ആശുപത്രിയിൽ എത്തിയപ്പോൾ ബന്ധുക്കൾ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെയാണ് കണ്ടത്. ഏതാനും ദിവസത്തിനകം ഇവർക്ക് ആശുപത്രി വിടാനാകുമെന്നു കരുതുന്നു.  സംഭവത്തിൽ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT