Prasadam Oot in Guruvayur Samakalikamalayalam
Kerala

ഗുരുവായൂരില്‍ പ്രസാദ ഊട്ട്; കഞ്ഞിയും മുതിര പുഴുക്കും കഴിക്കാന്‍ ആയിരങ്ങള്‍

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണര്‍ന്നു. ആയിരക്കണക്കിന് ഭക്തര്‍ ഭഗവാന്റെ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ഉദ്ഘാടനം.

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു. ഗുരുവായൂരപ്പനായി വാഴയില ചീന്തില്‍ തേങ്ങാപ്പൂളും ശര്‍ക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തില്‍ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. ചെയര്‍മാന്‍ വിളമ്പി. തുടര്‍ന്ന് ഭക്തജനങ്ങളെ പന്തലിലേക്ക് ക്ഷണിച്ചു.

Prasadam Oot in Guruvayur

കഞ്ഞിയും പുഴുക്കും അവര്‍ക്കായി വിളമ്പി നല്‍കി. പ്രസാദ ഊട്ട് ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി.വിശ്വനാഥ്, മനോജ് ബി നായര്‍, കെ.എസ്.ബാലഗോപാല്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ ദേവസ്വം ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി.

Prasadam Oot in Guruvayur; Thousands gather to eat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ