Prasadam Oot in Guruvayur Samakalikamalayalam
Kerala

ഗുരുവായൂരില്‍ പ്രസാദ ഊട്ട്; കഞ്ഞിയും മുതിര പുഴുക്കും കഴിക്കാന്‍ ആയിരങ്ങള്‍

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ഉത്സവവിശേഷമായ കഞ്ഞിയും മുതിരയും അടങ്ങുന്ന പ്രസാദ ഊട്ട് പന്തി ഉണര്‍ന്നു. ആയിരക്കണക്കിന് ഭക്തര്‍ ഭഗവാന്റെ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ഉദ്ഘാടനം.

തെക്കേ നടയിലെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വേദിയിലെ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ന്നു. ഗുരുവായൂരപ്പനായി വാഴയില ചീന്തില്‍ തേങ്ങാപ്പൂളും ശര്‍ക്കര പൊടിയും പപ്പടവും ഉപ്പും നിരന്നു. പാളപ്പാത്രത്തില്‍ കഞ്ഞിയും മുതിരപ്പുഴുക്കും ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. ചെയര്‍മാന്‍ വിളമ്പി. തുടര്‍ന്ന് ഭക്തജനങ്ങളെ പന്തലിലേക്ക് ക്ഷണിച്ചു.

Prasadam Oot in Guruvayur

കഞ്ഞിയും പുഴുക്കും അവര്‍ക്കായി വിളമ്പി നല്‍കി. പ്രസാദ ഊട്ട് ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ.പി.വിശ്വനാഥ്, മനോജ് ബി നായര്‍, കെ.എസ്.ബാലഗോപാല്‍ , അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ ദേവസ്വം ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി.

Prasadam Oot in Guruvayur; Thousands gather to eat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT