​ഗവർണർ/ ഫയൽ 
Kerala

ഗവര്‍ണര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ല; കേസ് എടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം

 പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൈയേറ്റം നടന്നിട്ടില്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കേണ്ടെന്നും പൊലീസിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജിയാണ് നിയമോപദേശം നൽകിയത്. ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽനിന്ന് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

കണ്ണൂരിലെ കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും സംഘവും കൈയേറ്റം ചെയ്‌തുവെന്നും ഡോ. ബി സി ഗോപിനാഥ് രവീന്ദ്രൻ ഇതിന്‌ കൂട്ടുനിന്നെന്നുമായിരുന്നു ആരോപണം. 

 പ്രതിഷേധക്കാർ ഗവർണറെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുകയോ പ്രതിഷേധക്കാർ ഗവർണർക്കു സമീപം എത്തുകയോ ചെയ്തിട്ടില്ല. ഐപിസി 124 വകുപ്പും നിലനിൽക്കില്ല. സംഭവത്തിൽ കേസ് എടുക്കേണ്ടതില്ലെന്ന്‌ പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാറും നേരത്തേ നിയമോപദേശം നൽകിയിരുന്നു. 

2019ൽ ചരിത്ര കോൺഗ്രസിനിടെ സിഎഎക്ക്‌ അനുകൂലമായി ഗവർണർ സംസാരിച്ചതിനെതിരെയാണ്‌ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും സംഘടനകളും പ്രതിഷേധിച്ചത്‌.  ഗവർണർക്കെതിരെ കൈയേറ്റമുണ്ടായിട്ടില്ലെന്ന്‌ കണ്ണൂർ സർവകലാശാല റിപ്പോർട്ട്‌ നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT