പ്രതീകാത്മക ചിത്രം 
Kerala

പെണ്‍കുട്ടികളോട് സംസാരിക്കുന്നതെന്തിന്?; കണ്ണൂര്‍ കോളജില്‍ സീനിയേഴ്‌സിന്റെ റാഗിങ്; ക്രൂരമര്‍ദ്ദനം, വിദ്യാര്‍ത്ഥി ബോധരഹിതനായി വീണു

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ നഹര്‍ ആര്‍ട്‌സ് സയന്‍സ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. 

പെണ്‍കുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്ന് അന്‍ഷാദ് പറഞ്ഞു. പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചു.

വിട്ടയച്ച ശേഷം വീണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തി ടോയ്‌ലെറ്റിലേക്ക്  കൊണ്ടുപോയി മര്‍ദ്ദിച്ചു. തല ചുവരിലിടിപ്പിച്ചെന്നും, നെഞ്ചിലും തലയിലും ചവിട്ടിയെന്നും അന്‍ഷാദ് പറഞ്ഞു. നിലത്തിട്ടും മര്‍ദ്ദിച്ചു. ഇതോടെ അന്‍ഷാദ് ബോധരഹിതനായി. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതോടെയാണ് ആരോഗ്യനില മെച്ചപ്പെട്ടത്. 

സംഭവത്തില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റും പൊലീസും അറിയിച്ചു. കര്‍ശന നടപടി എടുക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT