പാലക്കാട്: ലൈംഗിക പീഡന വിവാദത്തിൽ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയതിനു പിന്നാലെ ഫോൺ സ്യുച്ച് ഓഫാക്കി മുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സത്യമേവ ജയതേ എന്നു ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് രാഹുൽ ഫോൺ സ്യുച്ച് ഓഫ് ആക്കിയത്. പാലക്കാട്ടെ എംഎൽഎയുടെ ഓഫീസ് പൂട്ടിയ നിലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായിരുന്നു ഓഫീസ്. എന്നാൽ ഇപ്പോൾ ആരും ഓഫീസിൽ ഇല്ല.
എംഎൽഎ മുങ്ങിയതിനു പിന്നാലെ ഡിവൈഎഫ്ഐ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റീത്ത് വച്ചു. പ്രതിഷേധം സംഘർഷത്തിനിടയാക്കി. ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു ഇന്ന് രാഹുൽ. എന്നാൽ പരാതി നൽകിയെന്ന വാർത്ത വന്നതിനു പിന്നാലെ പ്രചാരണത്തിൽ നിന്നു എംഎൽഎ പിൻമാറി. നിലവിൽ രാഹുൽ എവിടെയാണെന്നു വിവരങ്ങളില്ല.
അതിനിടെ റൂറൽ എസ്പി യുവതിയുടെ മൊഴിയെടുക്കുന്നത് പുരോഗമിക്കുകയാണ്. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates