രാജീവ് ചന്ദ്രശേഖര്‍ ഫയല്‍
Kerala

പാകിസ്ഥാനെ വെള്ളപൂശുന്നു; കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര്‍

സമൂദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും പതിറ്റാണ്ടുകളായി അത് രാഷ്ട്രീയതന്ത്രമാക്കുകയും ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സമൂദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും പതിറ്റാണ്ടുകളായി അത് രാഷ്ട്രീയതന്ത്രമാക്കുകയും ചെയ്യുന്നുവെന്ന് രാജീവ് ചന്ദ്രശേഖറിന്‍റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഹമാസിനെ പറ്റി പറയുന്നവരെ അവര്‍ വര്‍ഗീയവാദിയാക്കും. പാകിസ്ഥാനെ വെള്ളപൂശുകയാണ് അവരുടെ നയമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഹിറ്റ്ലറെ പോലെ നുണ പ്രചരിപ്പിക്കുന്ന പാര്‍ട്ടിയാണിത്. ജനങ്ങളെ വിഭജിക്കുന്ന നുണ പ്രചാരണമാണ് അവര്‍ നടത്തുന്നത്. ഭരണഘടനയെ മാനിക്കുന്നുവെന്ന് അവകാശപ്പെടുകയും ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വോട്ട് ബാങ്കിനുവേണ്ടി അവര്‍ എന്തും ചെയ്യും. മുനമ്പത്ത് പാവപ്പെട്ട കുടുംബാംഗങ്ങളെ കൈയൊഴിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെതിരെ അവര്‍ നിലപാടെടുത്തു. മുസ്ലിം സമൂഹത്തിന് ഗുണകരമാകുന്ന ഭേദഗതികളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ അതിനെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് കുറിപ്പ്

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. സമുദായത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും പതിറ്റാണ്ടുകളായി അത് രാഷ്ട്രീയ തന്ത്രമാക്കുകയും ചെയ്യുന്നു. ഹമാസിനെപ്പറ്റി പറയുന്നവരെ അവര്‍ വര്‍ഗീയവാദിയാക്കും; പാകിസ്ഥാനെ വെള്ളപൂശുകയാണ് അവരുടെ നയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

SCROLL FOR NEXT