ഫയല്‍ ചിത്രം 
Kerala

നിപയിൽ ആശ്വാസം ; രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

വിദഗ്ധ പരിശോധന നടത്തിയ സാംപിളുകളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 10 ആയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിൽസയിലുള്ള രണ്ടു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ തുടങ്ങിയ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ ഫലമാണ് നെഗറ്റീവായത്. 

ഇതോടെ വിദഗ്ധ പരിശോധന നടത്തിയ സാംപിളുകളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 10 ആയി. മരിച്ച കുട്ടിയുടെ മാതാപിതാക്കളും അടുത്ത് ഇടപഴകിയ ആരോഗ്യപ്രവർത്തകരും അടക്കം എട്ടുപേർ നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എട്ടു പേരുടെ സാംപിളുകൾ പൂനെ വൈറോളജി ലാബിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. 

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്. വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT