Kerala

കിഫ്ബിയെ തകര്‍ക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന ; മാത്യു കുഴല്‍നാടന്‍ കോടാലിയായി പ്രവര്‍ത്തിച്ചു ; ആരോപണവുമായി ധനമന്ത്രി

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  കേരള അടിസ്ഥാന സൗകര്യ നിധി (കിഫ്ബി)യെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത് ആര്‍എസ്എസ് ആണ്. വികസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് നേതാവ് രാം മാധവ് ആണെന്നും തോമസ് ഐസക്ക് ആരോപിച്ചു. 

തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുമായി കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നത്. ഇതിന് ശേഷമാണ് കേസ് നല്‍കാന്‍ രാം മാധവ് അനുമതി നല്‍കിയത്. ഹര്‍ജി തയ്യാറാക്കിയതും. മാത്യു കുഴല്‍നാടന്‍ ആര്‍എസ്എസിന്റെ കോടാലിയായി പ്രവര്‍ത്തിച്ചു എന്നും തോമസ് ഐസക്ക് പറഞ്ഞു. 

ഇത് ചെറിയ കളിയല്ല. വലിയ കളിയാണ്. ഇതിന്റെ തീരുമാനം നടന്നത് ഇവിടെയല്ല, ഡല്‍ഹിയിലാണ്. ഇതൊന്നും അറിയാതെയാണ് പ്രതിപക്ഷ നേതാവ് കിഫ്ബിക്കെതിരെ രംഗത്തുവരുന്നത്. സ്വന്തം മൂക്കുമുറിച്ചും ശകുനം മുടക്കുന്നവരുണ്ട്. ആ ഗണത്തില്‍പ്പെട്ടയാളാണ് രമേശ് ചെന്നിത്തല. എങ്ങനെയും അധികാരത്തില്‍ വരണമെന്നാണ് ചെന്നിത്തലയുടെ മോഹം. 

കിഫ്ബിക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നും പറഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ അവസാന ബജറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്. അതാണ് ഉമ്മന്‍ചാണ്ടി കിഫ്ബിക്കെതിരെ ഒന്നും പറയാത്തത്. എന്നാല്‍ അന്നത്തെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നെങ്കിലും ചെന്നിത്തലയ്ക്ക് ഇതേക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT