പ്രതീകാത്മക ചിത്രം 
Kerala

ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട് എഎസ്‌ഐ മരിച്ചു; മൃതദേഹത്തിന് കാവലിരുന്ന് വളര്‍ത്തുനായ

മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല

സമകാലിക മലയാളം ഡെസ്ക്


അടിമാലി: റിട്ട എഎസ്ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവന്‍ കാവല്‍നിന്ന് വളര്‍ത്തുനായ. അടിമാലി എസ് എന്‍  പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമൻ(67) ആണ് മരിച്ചത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. 

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സോമന്റെ മരുമകന്‍ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരണം അറിയുന്നത്. ഈ സമയം വരെ വളര്‍ത്തുനായ 'ഉണ്ണി' മൃതദേഹത്തിന് കാവല്‍ നിന്നു. ഉമേഷ് വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും എത്തി. അപ്പോഴും മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല.

ഒടുവിൽ നാട്ടുകാരും പൊലീസും വീടിന്റെ പരിസരത്ത് നിന്നും മാറി നിന്നു. ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നാലെ ഉമേഷ് നായയെ ഇവിടെ നിന്ന് മാറ്റിയതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്‍ത്തുനായയുണ്ട്. 

ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. ഈ സമയം വളര്‍ത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു. ഞായറാഴ്ചയും ഫോണ്‍ എടുക്കാതായതോടെയാണ് ഉമേഷ് വീട്ടിലേക്ക് എത്തിയത്. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT