ഫയല്‍ ചിത്രം 
Kerala

സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് വിലക്ക്; മോദിയെ വിമര്‍ശിച്ചതുകൊണ്ടെന്ന് കവി

കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കവി സച്ചിദാനന്ദന് ഫെയ്‌സ്ബുക്ക് താത്ക്കാലിക വിലക്ക്. ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക്ക് അറിയിച്ചതായി സച്ചിദാനന്ദന്‍ പ്രതികരിച്ചു.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയര്‍ ചെയ്തതാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദന്‍ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താനടക്കമുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാറും ഫെയ്‌സ്ബുക്കും ധരണയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ മറ്റുപലര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂര്‍ വിലക്കാണ് സച്ചിദാനന്ദന്റെ അക്കൗണ്ടിനുള്ളത്. 30 ദിവസം ലൈവ് വിഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും നിബന്ധനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT