അജയനും ഭാര്യ ബിബിയും ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Kerala

വീട്ടുകാര്‍ പുറത്തു പോയപ്പോൾ ബാങ്കിന്റെ ജപ്തി നടപടി; വീട് കുത്തിത്തുറന്നെന്ന് പരാതി

തിരിച്ചെത്തിയ കുടുംബം പെരുവഴിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീട്ടുകാർ പുറത്തു പോയ സമയത്ത് വീട് ജപ്തി ചെയ്തതായി പരാതി. കളമശ്ശേരി കൈപ്പുഴയിൽ അജയന്റെ വീടാണ് എസ്ബിഐ ബാങ്ക് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി. ഇന്ന് വൈകീട്ടോടെയാണ് ബാങ്ക് നടപടി. രണ്ട് പൊലീസുകാരും വക്കീലും ബാങ്ക് മാനേജരുമെത്തിയാണ് വീട് ജപ്തി ചെയ്തത് എന്നാണ് അജയന്റെ ഭാര്യ ബിബി പറയുന്നത്.

ജപ്തി നടപടികൾക്കായി എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. പുറകു വശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നു. തുടർന്നു വശങ്ങളിലെ വാതിലുകൾ അധികൃതർ അടച്ചു പൂട്ടി എന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ബാങ്ക് നോട്ടീസും പതിച്ചിട്ടുണ്ട്.

27 ലക്ഷമാണ് വായ്പ എടുത്തത്. ഇതിൽ 5 ലക്ഷം നേരത്തെ അടച്ചു. 14.5 ലക്ഷം പിന്നീട് അടച്ചു. സ്ഥലം വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. സമീപമുള്ള ക്ഷേത്രത്തിന്റെ ആളുകൾ 50 ലക്ഷത്തിനു സ്ഥലം എടുക്കാമെന്നു പറഞ്ഞു. ഇതിൽ 33 ലക്ഷം ബാങ്കിൽ അടയ്ക്കാമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും നടക്കാത്ത സ്ഥിതിയാണ്. ബാങ്ക് ഇപ്പോൾ പറയുന്നത് 56 ലക്ഷം അടയ്ക്കണം എന്നാണ് പറയുന്നതെന്നു വീട്ടുകാർ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT