പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത് കേരള മോട്ടോര്‍ വാഹനവകുപ്പ് പങ്കുവെച്ച ചിത്രം
Kerala

'കുട്ടികള്‍ നന്നായി കളിക്കട്ടെ', റോഡില്‍ അല്ലെന്ന് ഉറപ്പാക്കുക; അവധിക്കാലം സുരക്ഷിതമാക്കാം; മാര്‍ഗനിര്‍ദേശം

മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മധ്യവേനലവധിക്കായി സ്‌കൂളുകളെല്ലാം അടച്ചതോടെ കുട്ടികളെല്ലാം ആഘോഷത്തിലാണ്. കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലം ആഘാഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്. പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാര്‍നിര്‍ദേശത്തില്‍ പറയുന്നു.' ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ഗ്രൂപ്പായി. കുട്ടികള്‍ റോഡിലോ റോഡരികിലോ അല്ല കളിക്കുന്നത് എന്ന് ഉറപ്പാക്കുക. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണല്ലോ.

കുട്ടികള്‍ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായിരിക്കും ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു പരിധി വരെ ചില രക്ഷിതാക്കള്‍ക്കെങ്കിലും വേനലവധിക്കാലം ദുഃഖപൂരിതമാകാറുള്ളത് നമ്മള്‍ക്കെല്ലാമറിയാവുന്നതാണ്.

അമിതാഘോഷത്തിന്റെ നാളുകള്‍ റോഡപകടങ്ങളായും മുങ്ങിമരണങ്ങളായും കുടുംബത്തിന്റെ മാത്രമല്ല പല നാടുകളുടെ തന്നെ സന്തോഷത്തെ കെടുത്താറുണ്ട്.

പൊതുവെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്കിത് കുറക്കാന്‍ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ചില നിര്‍ദേശങ്ങളിതാ.

1. കുട്ടികള്‍ നന്നായി കളിക്കട്ടെ - പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക

2. പ്രായമാവാത്ത കുട്ടികള്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ നല്‍കരുത്

3. ബൈക്കുകളില്‍ ദൂരയാത്രകള്‍ പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് ഗ്രൂപ്പായി.

4. വിനോദയാത്രകള്‍ മുന്‍കൂട്ടി റൂട്ട് പ്ലാന്‍ ചെയ്ത് സമയമെടുത്ത് നടത്തുക.

5. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ രാത്രി 11 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള വണ്ടിയോട്ടല്‍ പരമാവധി ഒഴിവാക്കുക. അങ്ങനെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ രാത്രി ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരെ ഉപയോഗപ്പെടുത്തുക. അവരെ പകല്‍ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കുക.

6. ടാക്‌സി / കോണ്‍ട്രാക്റ്റ് ക്യാര്യേജുകളാണെങ്കില്‍ പോലും ഡ്രൈവര്‍മാര്‍ കൃത്യമായി വിശ്രമിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

7. സുരക്ഷാ ഉപകരണങ്ങളായ സീറ്റ് ബെല്‍ട്ട്, ഹെല്‍മെറ്റ് എന്നിവ ധരിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തുക.

8. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യുക.

9. നമ്മുടെ വാഹനത്തിന്റെ ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഹെഡ് ലൈറ്റ് ആവശ്യമായ സമയത്ത് ഡിം ചെയ്യുക.

10. ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയും യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നുറപ്പു വരുത്തുക.

11. വാഹനങ്ങളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളെ യാത്രയില്‍ കൊണ്ടു പോകരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT