പിണറായി വിജയന്‍/ഫയല്‍ 
Kerala

രണ്ടാം പിണറായി സർക്കാർ; മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം, സത്യപ്രതിജ്ഞ നാളെ 

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും. എകെജി സെൻ്ററിൽ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ വച്ചാണ് തീരുമാനമുണ്ടാകുക. നാളെയാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 

വ്യവസായം,ധനകാര്യം, ആരോഗ്യം,വിദ്യാഭ്യാസം,പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ ആര് കൈകാര്യം ചെയുമെന്നത് പ്രധാനമാണ്. വനം വകുപ്പ് വിട്ടു കൊടുത്തിട്ടുത്തിട്ടുണ്ട്. അതിന് പകരം രജിസ്ട്രേഷൻ വകുപ്പാണ് അവർ ചോദിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതിനെക്കുറിച്ചും തീരുമാനമാകും. ഒരു മന്ത്രിസ്ഥാനമുള്ളതിനാൽ പ്രധാന വകുപ്പ് നൽകാനാണ് സിപിഎം തീരുമാനം. 

ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക. 

മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിച്ച് പൂർണമായി പുതുമുഖങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നത്. അതിനിടെ കെകെ ശൈലജയെ മന്ത്രിസ്ഥാനത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വിമർശനം രൂക്ഷമാവുകയാണ്. ഇടതു പക്ഷ അനുഭാവികളാണ് പ്രധാന വിമർശനം ഉന്നയിക്കുന്നത്. ശൈലജയെ തിരിച്ചുവിളിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT