മഹിത മോഹന്‍/ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്‌ 
Kerala

'സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല; പൊലീസ് നോക്കി നില്‍ക്കെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ചു മര്‍ദിച്ചു'

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ഉപദ്രവിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍. ആദര്‍ശ്, റമീസ്, ജിതിന്‍ എന്നിവരാണ് മര്‍ദിച്ചതെന്നും മഹിത പറഞ്ഞു.

പൊലീസ് നോക്കി നില്‍ക്കെയാണ് ചെടിച്ചട്ടി ഉപയോഗിച്ചുള്ള മര്‍ദനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല. സുധീഷ് എന്ന പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപം നടത്തിയെന്നും മഹിത പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റേയും കുട്ടികളെ രാവിലെ കരിങ്കല്‍ തടങ്കലിലാക്കുകയാണ് ചെയ്തത്. ഒരു പ്രകോപനവും ഇല്ലാതെയാണ് അവര്‍ പിടിച്ചുകൊണ്ടുപോയത്. ഹെല്‍മറ്റും ചെടിച്ചട്ടിയും ഉപയോഗിച്ചുമാണ് ഇടിച്ചത്. യുവജന സംഘടയുടെ പ്രവര്‍ത്തകരാണ് തങ്ങളും. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നും മഹിത ചോദിച്ചു. പൊലീസുകാര്‍ ലാത്തിവെച്ച് തങ്ങളുടെ പ്രവര്‍ത്തകരെ ഉപദ്രവിക്കുന്ന സമയത്താണ് താന്‍ പോയതെന്നും മഹിത മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT