Sabarimala ഫയൽ
Kerala

2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിർണായക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ഭരണപരമായ വീഴ്ച പി എസ് പ്രശാന്തിന്റെ ഭരണസമിതിക്കും ഉണ്ടായിയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രഭാമണ്ഡലത്തില്‍ നിന്ന് സാംപിള്‍ സേഖരിച്ചതും റിപ്പോര്‍ട്ടിലുണ്ട്. 2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചുവെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണപരമായ വീഴ്ച പി എസ് പ്രശാന്തിന്റെ ഭരണസമിതിക്കും ഉണ്ടായിയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

സ്വര്‍ണപാളികള്‍ സന്നിധാനത്തു നിന്നും കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രഭാമണ്ഡലത്തിന്റെ സമീപത്തുള്ള കട്ടിളപ്പാളികളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ ഏത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയക്കണമെന്ന കാര്യത്തിലുള്ള റിപ്പോര്‍ട്ട് എസ്ഐടി സീലുവച്ച കവറില്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാഫലം കേസില്‍ നിര്‍ണാകമാണ്.

നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനായി ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വര്‍ണം പതിപ്പിച്ച ആര്‍ച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലവും ശ്രീകോവിലിന്റെ വടക്കുഭാഗത്തുള്ള കട്ടിളപ്പാളികളും ദേവസ്വം തിരുവാഭരണ കമ്മിഷണറുടെ സാന്നിദ്ധ്യത്തില്‍ ഇളക്കിയെടുത്ത് എസ്‌ഐടി സംഘം പരിശോധിച്ചിരുന്നു.

SIT submits progress report on Sabarimala gold loot investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് അനന്ത സാധ്യതകള്‍; വിപിഎസ് ലേക്ഷോര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി

'ഇതിപ്പോ പ്രധാനമന്ത്രി ലൈവ് വന്ന പോലെയായല്ലോ, പിള്ളേര് ഉറങ്ങുന്നതിന് മുന്നേ അവധി പ്രഖ്യാപിക്കണ്ടേ കലക്ടറേ'

സംസ്ഥാനത്ത് അതിശക്തമഴ മുന്നറിയിപ്പ്, ഡാമുകളില്‍ റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ഇന്നത്തെ 5 വാര്‍ത്തകള്‍

ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്