പ്രതീകാത്മക ചിത്രം 
Kerala

വ്യാജമദ്യ നിർമാണം, സൂത്രധാരൻ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ; 1460 ലീറ്റർ സ്പിരിറ്റ് പിടികൂടി 

മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോണിനെതിരെ കേസെടുത്തു  

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുൻ എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് സംഘം സ്പിരിറ്റ് പിടികൂടി. വള്ളികുന്നം കറ്റാനത്തെ വീട്ടിൽ നിന്ന് 1460 ലീറ്റർ സ്പിരിറ്റാണ് റെയ്ഡിൽ പിടികൂടിയത്. ശിവൻ (58), മനുകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. മദ്യനിർമാണത്തിന്റെ സൂത്രധാരന്മാരെന്നു സംശയിക്കുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ (കിഷോർ), കാപ്പ കേസ് പ്രതി റിയാസ്ഖാൻ എന്നിവർക്കെതിരെ കേസ് എടുത്തു. 

35 ലീറ്റർ വീതം കൊള്ളുന്ന 20 കന്നാസുകളിലായി 700 (നിറം ചേർത്ത 360, നിറം ചേർക്കുന്നതിനായി നേർപ്പിച്ച 400) ലിറ്റർ സ്പിരിറ്റാണു കണ്ടെത്തിയത്. കന്നാസുകളിൽ നിറച്ച് ചില്ലറ വിൽപനയ്ക്കായി വ്യാജമദ്യം നൽകുന്ന കേന്ദ്രമായിരുന്നു ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യനിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന കാരമൽ, വനില ഫ്ലേവറുകളും പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത