കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ 
Kerala

വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍

തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചന്‍ ബസിലെ കണ്ടക്ടര്‍ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്വകാര്യ ബസില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചന്‍ ബസിലെ കണ്ടക്ടര്‍ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കണ്ടക്ടര്‍ മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വളയംകുളത്ത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബസിനുള്ളില്‍ വെച്ച് സുബൈദ് മര്‍ദിച്ചത്. 

കൂറ്റനാട് സ്വദേശി ബാസില്‍, കടവല്ലൂര്‍ സ്വദേശി ഷിനാഫ്, എടപ്പാള്‍ സ്വദേശി സാഹി ലൈസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി സഹീറിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

നേരത്തെ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ വന്നതോടെ വിദ്യാര്‍ത്ഥികളും കണ്ടക്ടറും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ മര്‍ദിച്ചെന്നാണ് പരാതി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളം പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT