Sunny joseph, Benny Thomas facebook
Kerala

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദത്തില്‍ രാജി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദത്തില്‍ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്.

രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വിഡി സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് രാജി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഇടതുകാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം മറന്നുവെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നന്‍ എന്ന നിലയിലാണ് ബെന്നി തോമസിന്റെ നിയമനമെന്നായിരുന്നു കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞത്. നിയമപരമായ തടസ്സമില്ലെന്ന വാദവും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

Sunny Joseph's brother-in-law resigns from personal staff

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീനില്‍ ഇല്ലാതിരുന്നിട്ടും അയാള്‍ തുടര്‍ച്ചയായി ചുംബിച്ചു കൊണ്ടിരുന്നു; ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തി പ്രിയ ബപ്പട്ട്

മഴയില്‍ കുളിച്ച് കമലിന്റ വീട്ടിലേക്ക് കയറി ചെന്നു; തബല ഭാസ്‌കരനാകാന്‍ വിളിച്ചപ്പോള്‍ പേടി മുങ്ങിയ സലിം കുമാര്‍

കാലവര്‍ഷം: കേരളത്തില്‍ വൈകി, മഹാരാഷ്ട്രയില്‍ നേരത്തേ; ഡല്‍ഹിയില്‍ സമയക്രമം പാലിക്കുമോ?; കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഇങ്ങനെ

പോർച്ചു​ഗൽ ടീമിൽ 26 അല്ല, '27+1' താരങ്ങൾ; അധിക ​ഗോൾ കീപ്പറും അ​ദ‍‍‍ൃശ്യനായി ഡീ​ഗോ ജോട്ടയും!

'ശസ്ത്രക്രിയ ഒഴിവാക്കാൻ അഞ്ച് വർഷത്തിനിടെ നാട്ടുവൈദ്യന്മാര് തന്ന മരുന്നു മുഴുവനും കഴിച്ച് ആരോ​ഗ്യം നശിപ്പിച്ചു', സലിംകുമാർ അന്ന് പറഞ്ഞു

SCROLL FOR NEXT