പി ജെ ജോസഫ്/ഫയല്‍ ചിത്രം 
Kerala

എല്ലാവര്‍ക്കും 'ട്രാക്ടറും' ലഭിക്കില്ല ; പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്ന പ്രതിസന്ധി

ചങ്ങനാശ്ശേരിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബേബി ആണ് ട്രാക്ടര്‍ ഓടിക്കുന്ന ചിഹ്നം ആവശ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പി സി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ലയിച്ച് സ്വതന്ത്രരായി മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കിയെങ്കിലും പി ജെ ജോസഫിന് ചിഹ്ന പ്രതിസന്ധി തുടരുന്നു. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പ്രഥമ പരിഗണന നല്‍കിയ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു മണ്ഡലത്തില്‍ ഇതേ ചിഹ്നത്തിനായി മറ്റൊരു സ്ഥാനാര്‍ത്ഥി കൂടി രംഗത്തെത്തിയതാണ് പ്രതിസന്ധിയായത്. 

ചങ്ങനാശ്ശേരിയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബേബി ആണ് ട്രാക്ടര്‍ ഓടിക്കുന്ന ചിഹ്നം ആവശ്യപ്പെട്ടത്. കേരള കോണ്‍ഗ്രസിന് പുറമേ, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയും ഒരേ ചിഹ്നത്തിനായി രംഗത്തു വന്നതോടെ ടോസിലൂടെ ചിഹ്നത്തില്‍ തീരുമാനമെടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ആലോചിക്കുന്നത്. 

ചിഹ്നം വേണമെന്ന ആവശ്യത്തില്‍ നിന്നും ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിയെ പിന്തിരിപ്പിക്കാന്‍ പി ജെ ജോസഫ് പക്ഷം ശ്രമം നടത്തുന്നുണ്ട്. ടോസിലൂടെ ചിഹ്നം തീരുമാനിക്കുന്ന സ്ഥിതിയുണ്ടായാല്‍, ചിഹ്നം നഷ്ടപ്പെട്ടാല്‍ ചങ്ങനാശേരിയില്‍ ജോസഫ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി വി ജെ ലാലി മറ്റേതെങ്കിലും ചിഹ്നത്തില്‍ മല്‍സരിക്കേണ്ട അവസ്ഥ വരും. ചിഹ്നത്തിന്റെ കാര്യത്തില്‍ 22 ന് തീരുമാനമുണ്ടാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT