പ്രതീകാത്മക ചിത്രം 
Kerala

ബ്രത്തലൈസർ കള്ളം പറഞ്ഞു: മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് അധ്യാപകനെ കസ്റ്റഡിയിലെടുത്തു; മാപ്പു പറഞ്ഞ് പൊലീസ്

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും പറഞ്ഞിട്ടും ഇത് കേൾക്കാൻ പൊലീസ് തയാറായില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് കോളജ് അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാങ്കേതിക തകരാറുള്ള ബ്രത്തലൈസറുമായി പരിശോധനയ്ക്കിറങ്ങിയതാണ് അധ്യാപകനെ സ്റ്റേഷനിൽ കയറ്റിയത്. അവസാനം സത്യം പുറത്തുവന്നതോടെ മാപ്പു പറഞ്ഞ് പൊലീസ് തടിയൂരുകയായിരുന്നു. 

ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറിൽ വരികയായിരുന്ന കോളജ് അധ്യാപകൻ കൂടിയായ ഡോ. ലാലു ജോർജാണ് അപമാനിതനായത്. ശനിയാഴ്ച രാത്രി 7.30ന് നോർത്ത് കളമശേരിയിൽ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവമുണ്ടായത്. ബ്രത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കാണിക്കുകയായിരുന്നു. 

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും പറഞ്ഞിട്ടും ഇത് കേൾക്കാൻ പൊലീസ് തയാറായില്ല. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവർത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനിൽ നിർത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടർന്നു മറ്റൊരു ബ്രത്തനലൈസർ കൊണ്ടുവന്നു പരിശോധിച്ചപ്പോൾ മദ്യപിച്ചില്ലെന്ന് മനസിലാവുകയായിരുന്നു. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാർ ക്ഷമ പറഞ്ഞു. തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

SCROLL FOR NEXT