പത്തനംതിട്ട; കുട്ടികൾ നോക്കിനിൽക്കേ ആയയെ മർദിച്ച് അധ്യാപിക. ഇരുവെള്ളിപ്പറ ഗവൺമെന്റ് എൽപി സ്‌കൂളിലാണ് സംഭവമുണ്ടായത്. കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ എത്തിയത്. സംഭവത്തിൽ സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെ പൊലീസ് അറസ്റ്റു ചെയ്തു. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്‌കൂളിലെ ആയയായ ബിജിയെ അടിച്ചതായാണ് കേസ്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടാകുന്നത്. കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രകോപിതയായ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. കസ്റ്റഡിയിലെടുത്ത ശാന്തമ്മയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.
മാസങ്ങളായി ഇരുവരും തമ്മിൽ സ്‌കൂളിൽവെച്ച് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇരുവർക്കുമെതിരേ സ്വീകരിക്കാൻ സ്‌കൂൾ പിടിഎയേയും എൽപി സ്‌കൂൾ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ ക്യാമറ സ്ഥാപിച്ചത്. പിടിഎ വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത് എന്നതിനാൽ വിദ്യാഭ്യാസവകുപ്പ് നേരിട്ട് നടപടി എടുത്തിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates