ചന്ദ്രശേഖര റാവു, തുഷാര്‍ വെള്ളാപ്പള്ളി/ ഫയല്‍ 
Kerala

'ഓപ്പറേഷന്‍ കമല': കൊച്ചിയിൽ തെലങ്കാന പൊലീസിന്റെ റെയ്ഡ്; ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു

ഓപ്പറേഷന്‍ കമല ആരോപണത്തില്‍ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിക്കെതിരായ ഓപ്പറേഷന്‍ കമല ആരോപണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയില്‍ റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രിയായിരുന്നു അപ്രതീക്ഷിത പരിശോധന. സംശയിക്കുന്ന വ്യക്തിയുടെ ലാപ് ടോപ്, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് അന്വേഷണ സംഘം ഇന്നലെ ഹൈദരാബാദിലേക്കു മടങ്ങി.

ഓപ്പറേഷന്‍ കമല ആരോപണത്തില്‍ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത്. അട്ടിമറി ശ്രമം ആസൂത്രണം ചെയ്യാൻ കൊച്ചിയിലെ വ്യക്തിയുടെ സഹായം തുഷാറിന് ലഭിച്ചുവെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പൊലീസ് റെയ്ഡിന് എത്തിയത്.

ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമം നടത്തി എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.  പ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു.

ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും കെസിആര്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച  ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും  പുറത്തുവിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT