pma salam 
Kerala

'ഓരോ നിമിഷവും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ജനാഭിപ്രായം മാനിക്കണം'

ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

Author : ലക്ഷ്മി ആതിര

യുഡിഎഫിലെ അധികാരത്തര്‍ക്കങ്ങളും ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍, മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും ഇല്ലെന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സമകാലിക മലയാളത്തിന് നല്‍കിയ ഹ്രസ്വ അഭിമുഖത്തില്‍, ലീഗിന് ഒരേയൊരു നിലപാടേയുള്ളൂ എന്നും അത് എഐസിസി നിരീക്ഷകരെ അറിയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ 'മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല' എന്ന പ്രസ്താവന ശ്രദ്ധിച്ചിരുന്നോ?

അതെ. അത് വലിയ പ്രശ്‌നമായി കാണുന്നില്ല.

യുഡിഎഫിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് മുസ്ലിം ലീഗിനോട് അഭിപ്രായം ചോദിച്ചോ?

ഇന്ന് (വ്യാഴാഴ്ച) എഐസിസി നിരീക്ഷകര്‍ മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഞങ്ങളുടെ അഭിപ്രായം അവരെ കൃത്യമായി അറിയിക്കും.

ജനങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാവൂ എന്ന ലീഗിന്റെ മുന്‍നിലപാടില്‍ മാറ്റമുണ്ടോ?

ഒരു മാറ്റവുമില്ല. ജനങ്ങളാണ് യുഡിഎഫിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ അഭിപ്രായത്തിന് വിലകൊടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അതില്‍ ഒരു മാറ്റവുമില്ല. മുസ്ലിം ലീഗ് ഓരോ നിമിഷവും വാക്ക് മാറ്റുന്ന പാര്‍ട്ടിയല്ല.

The Muslim League states that public opinion should be respected in the decision to choose the Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

'നമ്മുടെ കുടുംബം സുന്ദരിയായി'; സൂര്യകുമാര്‍ യാദവ്- ദേവിഷ ഷെട്ടി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

മുഖ്യമന്ത്രിയാര്?; തീരുമാനം എഐസിസിക്ക്; ബംഗാള്‍ മന്ത്രിസഭ പിരിച്ചുവിട്ടു; 118 പേരുമായി വരൂ എന്ന് തമിഴ്‌നാട് ഗവര്‍ണര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Kerala CM Selection Live: 'പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം'

'28,000 വോട്ട് പ്രതീക്ഷിച്ചു, കിട്ടിയത് 10,671 മാത്രം; ബിജെപി ജില്ലാ നേതാക്കൾ യുഡിഎഫിൽ നിന്നു പണം വാങ്ങി തോൽപ്പിച്ചു'

SCROLL FOR NEXT