മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

വിഷയം വളരെ സെന്‍സിറ്റീവാണ്; വിസിയോട് വിശദീകരണം ആവശ്യപ്പെട്ടു; ഉന്നത വിദ്യാഭ്യാസ മന്ത്രി 

വിഷയം വളരെ സെന്‍സിറ്റീവാണ്; വിസിയോട് വിശദീകരണം ആവശ്യപ്പെട്ടു; ഉന്നത വിദ്യാഭ്യാസ മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍ സര്‍വകലാശാലയുടെ വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് അത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്ന് അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്‌നം എന്ന് പഠിച്ച ശേഷം മറുപടി പറയാമെന്നും അവര്‍ പറഞ്ഞു. 

വിഷയം വളരെ സെന്‍സിറ്റീവായതാണ്. അതുകൊണ്ടു തന്നെ സര്‍വകലാശാലയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം അഭിപ്രായം പറയാം. നമ്മുടെ രാജ്യം മതേതരമാണ്. അതിനാല്‍ വലിയ തോതില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വിഷയങ്ങള്‍ സിലബസില്‍ ഉണ്ടാകുന്നത് അപകടകരമാണ്. ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷമേ കൂടുതല്‍ മറുപടി പറയാന്‍ കഴിയു. 

സിലബസ് മരവിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പഠനം തുടങ്ങിയ ശേഷം മാത്രമേ സിലബസ് മരവിപ്പിക്കാന്‍ സാധിക്കു. സിലബസ് മരവിപ്പിക്കേണ്ടതുണ്ടോ എന്ന് വിസിയുടെ വിശദീകരണത്തിന് ശേഷം തീരുമാനം എടുത്ത് അറിയിക്കാമെന്നും അവര്‍ വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ മറുപടി വകുപ്പിന് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ സാധിക്കു. വിഷയത്തില്‍ ഒദ്യോഗികമായ വിശദീകരണം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിസിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT