പ്രതീകാത്മക ചിത്രം 
Kerala

റോഡിലൂടെ യുവതിയുടെ ഓട്ടം, കാര്യമറിയാതെ പിറകെ ഓടി പൊലീസും നാട്ടുകാരും

മാല മോഷണം പോലെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി നാട്ടുകാർ യുവതിക്കൊപ്പം ഓടി

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: റോഡിലൂടെ ബൈക്കിന് പിന്നാലെ ഓടിയ യുവതി നാട്ടുകാരേയും പൊലീസിനേയും ചുറ്റിച്ചു. പത്തനംതിട്ടയിൽ സെൻട്രൽ ജങ്‌ഷനിൽ നിന്ന്‌ ചന്തയുടെ ഭാ​ഗത്തേക്കായിരുന്നു യുവതിയുടെ ഓട്ടം. കാര്യം എന്തെന്ന് അറിയാതെ ഓടുന്ന യുവതിക്കൊപ്പം നാട്ടുകാരും പിന്നാലെ പൊലീസും ചേർന്നു.

യുവതി ആളുകളെ ഇടിച്ചുമാറ്റി അതിവേഗം ചന്തയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു. മാല മോഷണം പോലെ എന്തെങ്കിലും ആയിരിക്കും എന്ന് കരുതി നാട്ടുകാർ യുവതിക്കൊപ്പം ഓടി. നാട്ടുകാർ യുവതിയുടെ പിറകെ ഓടിയതോടെ ഈ കൂട്ടയോട്ടത്തിൽ പെട്ട് ഏതാനും സമയത്തേക്ക് പൊലീസ് സ്റ്റേഷൻ-അഴൂർ റോഡ് പൂർണമായും സ്തംഭിച്ചു. 

നഗരത്തിൽ പട്രോളിങ് നടത്തികൊണ്ടിരുന്ന ട്രാഫിക് പൊലീസ് ഈ സമയം ഇവിടേക്ക് എത്തി. കാര്യം അറിയാതെ പൊലീസും യുവതിക്ക് പിന്നാലെ പാഞ്ഞു. ഓട്ടത്തിന്റെ കാരണം തിരക്കിയപ്പോൾ ഒന്നും ഇല്ലാ എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ നാട്ടുകാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമം തുടങ്ങി.

വീണ്ടും പൊലീസ് ചോദിച്ചപ്പോഴാണ് യുവതി സംഭവിച്ച കാര്യം പറയുന്നത്. ഭർത്താവുമായി ബൈക്കിൽ പത്തനംതിട്ടയിൽ എത്തിയതാണ് യുവതി. ഇവിടെ വെച്ചുണ്ടായ കുടുംബവഴക്കിനെ തുടർന്ന് തന്നെ വഴിയിലിറക്കിയിട്ട് ഭർത്താവ് പോയി. ഭർത്താവ് പോയതിന്റെ പിന്നാലെ ഓടിയതായിരുന്നു യുവതി. ഇതൊന്നും മനസ്സിലാക്കാതെയാണ് നാട്ടുകാരും യുവതിയുടെ പുറകെ വച്ചുപിടിപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT