മാളില്‍ പൊലീസ് പരിശോധന നടത്തുന്നു / വീഡിയോ ചിത്രം 
Kerala

പേരോ ഫോണ്‍നമ്പറോ നല്‍കിയില്ല, വന്നതും പോയതും മെട്രോയില്‍, ഒന്നും വാങ്ങാതെ കറങ്ങിനടന്നു ; പ്രതികള്‍ക്കായി തിരച്ചില്‍

പ്രതികള്‍ വന്നതും തിരികെ പോയതും മെട്രോ വഴിയാണെന്നും പൊലീസ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാള്‍ സെക്യൂരിറ്റിയെയും കബളിപ്പിച്ചു. പേരു വിവരമോ ഫോണ്‍ നമ്പറോ നല്‍കാതെയാണ് ഇവര്‍ മാളിനകത്ത് കടന്നത്. മറ്റൊരാളുടെ ഒപ്പമെന്ന വ്യാജേനയാണ് ഇവര്‍ മാളിനുള്ളില്‍ പ്രവേശിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

പ്രതികള്‍ വന്നതും തിരികെ പോയതും മെട്രോ വഴിയാണെന്നും പൊലീസ് കണ്ടെത്തി. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിസോധിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്. ഇതേത്തുടര്‍ന്ന് മുട്ടം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. 

പ്രതികള്‍ക്ക് മുമ്പ് പോയ ആളുടെ ഒപ്പമുള്ളവര്‍ എന്ന വ്യാജേനയാണ് രണ്ടുപേരും അകത്തു കടന്നത്. ഇവര്‍ മാളില്‍ നിന്നും ഒന്നും വാങ്ങിയിരുന്നില്ല. വെറുതെ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ, നടിക്ക് അടുത്തേക്ക് ചെല്ലുകയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നാണ് ഇവര്‍ മാളിലേക്ക് എത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. 

പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതിനിടെ കേസില്‍ വനിത് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഇന്ന് നടിയുടെ വീട്ടിലെത്തി തെളിവെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT