എക്സ്പ്രസ് ഇല്ലസ്ട്രേഷൻ 
Kerala

940 കാമറകള്‍, 470 ഗ്രിഡുകള്‍, പെരിയാര്‍ കടുവാ സങ്കേതത്തില്‍ മൂന്നാംഘട്ട കടുവ കണക്കെടുപ്പ് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട കാമറ ട്രാപ്പിങ് പെരിയാര്‍ കടുവാ സങ്കേതത്തില്‍ ആരംഭിച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 27 വരെ തുടര്‍ച്ചയായി 30 ദിവസമാണ് കാമറ ട്രാപ്പിങ് നടക്കുക. ദേശീയതലത്തില്‍ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള നിര്‍ണ്ണായക ഘട്ടമാണിത്. ആദ്യഘട്ടത്തില്‍ എട്ടുദിവസം നീണ്ടുനിന്ന ഫീല്‍ഡ് സര്‍വേയിലൂടെ കടുവകളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകള്‍ കണ്ടെത്തിയാണ് മൂന്നാം ഘട്ട തീവ്രമായ കാമറ ട്രാപ്പിങ് നടത്തുന്നത്.

കടുവാ സങ്കേതത്തെ രണ്ട് ചതുരശ്ര കിലോമീറ്റര്‍ വീതമുള്ള 470 ഗ്രിഡുകളായി വിഭജിച്ചാണ് കടുവകളെ നിരീക്ഷിക്കുന്നത്. ഇതില്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷനില്‍ 353 ഗ്രിഡുകളും വെസ്റ്റ് ഡിവിഷനില്‍ 117 ഗ്രിഡുകളും ഉള്‍പ്പെടുന്നു. ഓരോ ഗ്രിഡിലും കടുവകളുടെ ശരീരത്തിലെ വരകള്‍ വിശകലനം ചെയ്ത് അവയെ കൃത്യമായി തിരിച്ചറിയുന്നതിനായി രണ്ട് കാമറകള്‍വീതം ആകെ 940 കാമറ ട്രാപ്പുകളാണ് വിന്യസിച്ചിട്ടുള്ളത്.

കാമറകളുടെ പ്രവര്‍ത്തനക്ഷമതയും വിവരശേഖരണവും ഉറപ്പാക്കാന്‍ നാല് ദിവസത്തിലൊരിക്കല്‍ ഉദ്യോഗസ്ഥര്‍ ഗ്രിഡുകളില്‍ പരിശോധന നടത്തും. സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് (എന്‍ടിസിഎ.) നല്‍കും. അഖിലേന്ത്യാ കടുവ കണക്കെടുപ്പ് കേരള നോഡല്‍ ഓഫീസറും കോട്ടയം ഫീല്‍ഡ് ഡയറക്ടറുമായ പി.പി.പ്രമോദിനാണ് ചുമതല.

Third phase of camera trapping for the 2025-26 All India Tiger Census is underway at Periyar Tiger Reserve. Crucial for accurate tiger population assessment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടാറ്റയില്‍ വീണ്ടും അധികാര തര്‍ക്കം?, ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ; തീരുമാനം വൈകും

ട്രോളി ബാഗുകളില്‍ നോട്ട് കൂമ്പാരം; അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ, ഇതാദ്യം- വിഡിയോ

'നാഴികയ്ക്ക് 40 വട്ടം ദലിത് പ്രേമം പറയുന്ന വേടൻ എന്തേ ഒരു ദലിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്!'; വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണം

'ബിജെപിയിലേക്ക് വരാന്‍ ഐഷാ പോറ്റി ചര്‍ച്ച നടത്തി'; ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ബിജെപി നേതാവ്

'ആ സസ്പെന്‍സ് നില്‍ക്കട്ടെ, രണ്ടാം ഭാഗത്തെപ്പോലെ അല്ല ദൃശ്യം 3'; ശ്രീകാന്ത് മുരളി

SCROLL FOR NEXT