സജീവ്‌ 
Kerala

80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ സജീവിനെ മണ്‍തിട്ടയില്‍ നിന്ന് സന്തോഷ് തള്ളിയിടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ച സജീവന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് സന്തോഷിനെ അറസ്റ്റ് ചെയ്തു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. 

സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ സജീവിനെ മണ്‍തിട്ടയില്‍ നിന്ന് സന്തോഷ് തള്ളിയിടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. മദ്യപാനത്തിനിടെയുള്ള വാക്കു തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘര്‍ഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയില്‍ വീണ കാര്യം ചേട്ടന്‍ സജിയെ വിളിച്ച് അറിയിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മദ്യസല്‍ക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനമായ 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടില്‍ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയില്‍ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്കു നല്‍കി. മദ്യസല്‍ക്കാരം നടക്കുമ്പോള്‍ കൈവശം വലിയ തുക ഇല്ലായിരുന്നു. വാക്കു തര്‍ക്കത്തിനിടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടില്ല. മണ്‍തിട്ടയില്‍നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, 'കേരള സവാരി 2.0'

ഭിന്നശേഷിക്കാർക്ക് വിവിധ തൊഴിൽമേഖലകളിൽ പരിശീലനം

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

SCROLL FOR NEXT