തിരുവാതിര ചോഴികളി സമകാലിക മലയാളം
Kerala

തിരുവാതിരയെ വരവേറ്റ് കരുമത്രയില്‍ ചോഴികളിറങ്ങി; വിഡിയോ

ചോഴികള്‍ക്ക് പുറമെ രാശിപട്ടര്‍, കാലന്‍, മുത്തശ്ശി എന്നി വേഷങ്ങളും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പെരുമയോടെ മച്ചാട് കരുമത്രയില്‍ തിരുവാതിര ചോഴികളി നടന്നു. ധനുമാസത്തിലെ മകയിരം നാളിലാണ് ചോഴിയെത്തുക. ശിവന്റെ ഭൂതഗണങ്ങളായ ചോഴികള്‍ ദേശത്തെ എല്ലാ വീടുകളിലും എത്തി. ചോഴികള്‍ക്ക് പുറമെ രാശിപട്ടര്‍, കാലന്‍, മുത്തശ്ശി എന്നി വേഷങ്ങളും ഉണ്ടായിരുന്നു.

ചെണ്ടയുടെയും കൊമ്പിന്റെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചോഴിയെ വീട്ടുകാര്‍ ധാന്യങ്ങളും പുതു വസ്ത്രങ്ങളും പണവും നല്‍കിയാണ് യാത്രയാക്കിയത്. പതിറ്റാണ്ടുകളായി കരുമത്രയില്‍ മുടങ്ങാതെ തിരുവാതിര തലേന്ന് ചോഴി നടക്കുന്നു.

വാഴചാമ്പില ശരീരത്തില്‍ ചുറ്റി മുഖാവരണങ്ങള്‍ ധരിച്ചാണ് ചോഴിയായി മാറുന്നത്. 20 ഓളം ചോഴി ഉണ്ടായിരുന്നു. കരുമത്ര മാമാങ്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചോഴി നടന്നത്. തിരുവാതിരയോടനുബന്ധിച്ച് മധ്യകേരളത്തില്‍ നടക്കുന്ന സവിശേഷ ആഘോഷമാണ് ചോഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്റ് പ്രൊഫസറിലേക്ക്; സീറോയില്‍ നിന്ന് തുടങ്ങിയ ജീവിതകഥ - ഹൃദയം തൊടുന്ന കുറിപ്പ്

ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

SCROLL FOR NEXT