ചാലക്കുടി പുഴയില്‍ ചാടിയത് വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങള്‍? FILE
Kerala

ചാലക്കുടി പുഴയില്‍ ചാടിയത് വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങള്‍?; ഓട്ടോ ഡ്രൈവറുടെ മൊഴി; അപ്രതീക്ഷിത ട്വിസ്റ്റ്

ട്രാക്കിലൂടെ മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് പോയതായി ഓട്ടോ ഡ്രൈവറാണ് മൊഴി നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി പുഴയില്‍ ചാടിയ നാലംഗ സംഘം വ്യാജ സ്വര്‍ണ റാക്കറ്റ് അംഗങ്ങളെന്ന് സംശയം. ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന. ട്രാക്കിലൂടെ മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് പോയതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി.

ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വേ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്നായിരുന്നു രാവിലെ മുതല്‍ പുറത്തുവന്ന വാര്‍ത്ത. അതില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെ റെയില്‍വേ പാലത്തിന് സമീപത്തുവച്ച് സ്വര്‍ണക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി പൊലിസിന് വിവരം ലഭിച്ചു. റെയില്‍വേ സ്റ്റേഷനു സമീപം സ്വര്‍ണ്ണ ഇടപാട് നടന്നുവെന്നും വ്യാജ സ്വര്‍ണ്ണം നല്‍കി നാലുലക്ഷം രൂപയോളം തട്ടി നാല്‍വര്‍ സംഘം രക്ഷപ്പെട്ടുവെന്നുമാണ് വിവരം. ഇതു സംബന്ധിച്ച് പൊലീസിന് മലപ്പുറം സ്വദേശി പരാതിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.

ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. രാവിലെ അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT