കോഴിക്കോട്; വർഷങ്ങൾക്ക് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തിയതോടെ കോഴിക്കോട് എലത്തൂർ ചെട്ടികുളം കടപ്പുറത്തേക്ക് ജനപ്രവാഹമാണ്. കടൽക്കരയോട് ചേർന്നു കിടക്കുന്ന പാറകളിൽ കല്ലുമ്മക്കായ നിറഞ്ഞതോടെയാണ് ഇത് പറിക്കാനായി നാലു ദിവസമായി കടപ്പുറത്ത് ആളുകൂടുന്നത്.
ചെട്ടികുളത്തെ നരിച്ചാൽ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള പാറക്കെട്ടുകളിലാണ് കല്ലുമ്മക്കായ കണ്ടത്. 3 വർഷത്തിനു ശേഷമാണ് ഇവിടെ കല്ലുമ്മക്കായ കാണുന്നത്. പാറകളിൽ നിന്നു കല്ലുമ്മക്കായ പറിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേരാണ് എത്തുന്നത്.
വേലിയിറക്കസമയത്ത് രാവിലെ ആറു മണിക്കും വൈകിട്ട് ആറരയ്ക്കുമായാണ് ആളുകളെത്താറുള്ളത്. നിലവിൽ കടലിൽ മുങ്ങി കല്ലുമ്മക്കായ പറിക്കുന്ന നാനൂറോളം തൊഴിലാളികൾ ഈ മേഖലയിലുണ്ട്. എല്ലാവർഷവും വൃശ്ചികത്തണുപ്പു കാലത്താണ് കല്ലുമ്മക്കായ ചാകര പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഓഖിക്കുശേഷം ഇതു കാണാതാവുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates