രാജേന്ദ്ര ആർലേക്കർ, പിണറായി വിജയൻ ടിവി ദൃശ്യം, ഫെയ്സ്ബുക്ക്
Kerala

യുജിസി കരട്: വിവാദങ്ങള്‍ക്കിടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്

കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദത്തിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ മുഖ്യാതിഥികളായെത്തുന്ന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിരുന്നു. സര്‍ക്കുലറില്‍ യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം 'യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി' മാറ്റി സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ പരാമര്‍ശം നീക്കിയിരുന്നു.

സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ അറിയിച്ചിരുന്നു. . അധ്യാപകര്‍ക്ക് പങ്കെടുക്കാന്‍ സര്‍വകലാശാല ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. താത്പര്യമുള്ളവര്‍ക്ക് അവധിയെടുത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം.

യുജിസിയുടെ പുതിയ കരടുനയം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളും സര്‍വ്വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങളും ഇല്ലാതാക്കുന്നു എന്നാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ഈ നീക്കത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശീയ തലത്തില്‍ കണ്‍വെന്‍ഷന്‍ നടത്താനുള്ള തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT