കോഴിക്കോട്: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ മാസം 16ന് ശേഷം എയ്‌ഡഡ് സ്കൂളുകളിൽ അധിക സീറ്റ് അനുവദിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
താലൂക്ക്-പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവനുസരിച്ചാകും സീറ്റുകൾ അനുവദിക്കുക. വിഷയത്തിൽ ശ്വാശത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. 74014 കുട്ടികളാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 51443 പേർ പ്രവേശം നേടി.
മറ്റ് ക്വാട്ടകളിൽ ആകെ 19165 സീറ്റുകളിൽ ഇപ്പോൾ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മലപ്പുറത്തെ പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പല ജില്ലകളിൽ നിന്നും 14 ബാച്ചുകൾ മലപ്പുറം ജില്ലകളിലേക്ക് മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates