കൊല്ലപ്പെട്ട അജികുമാർ/ ടെലിവിഷൻ ദൃശ്യം 
Kerala

പി ഡബ്ല്യുഡി ജീവനക്കാരന്റെ കൊലപാതകം മദ്യപാനത്തിനിടെ; സംഘത്തിലെ ഒരാളെ വാഹനം ഇടിച്ചുകൊന്നു, മറ്റൊരാള്‍ ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി; അടിമുടി ദുരൂഹത

സംഘത്തിലുണ്ടായിരുന്ന അജിത്ത്, ബിനുരാജ് എന്നിവര്‍ വാഹനമിടിച്ചു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളെന്ന് പൊലീസ്. ഞായറാഴ്ച രാത്രി മദ്യപാനത്തിനിടെയാണ് കൊലപാതകം. മുഖ്യപ്രതി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സംഘത്തിലുണ്ടായിരുന്ന അജിത്ത്, ബിനുരാജ് എന്നിവര്‍ വാഹനമിടിച്ചു മരിച്ചു.  അജിത്തിനെയും സജീവ് കൊലപ്പെടുത്തിയതായി പൊലീസ് സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. 

തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. അജികുമാറിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. 

ഭാര്യയുമായി പിണങ്ങി അജികുമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കളെത്തി മദ്യപിച്ചിരുന്നെന്നും നാലഞ്ചുപേര്‍ ഉണ്ടായിരുന്നതായും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ബഹളം കേട്ടിരുന്നതായും സമീപവാസികള്‍ വ്യക്തമാക്കി. 

ഇതേത്തുടര്‍ന്ന് അജികുമാറിന്റെ സുഹൃത്തുക്കളായ ഒന്നുരണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു. അതിനിടെ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, മദ്യപാന സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അജിത്ത്, മരിച്ച അജികുമാറിന്റെ വീടിന് രണ്ടുകിലോമീറ്റര്‍ അകലെ റോഡില്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ടു. 

ഇതിന് പിന്നാലെ സജീവ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  അതിനിടെ മൂന്നുമണിക്കൂര്‍ വ്യത്യാസത്തില്‍ മദ്യപസംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസ് ഇടിച്ചു മരിക്കുന്നത്. ബസിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT