ഫയല്‍ ചിത്രം 
Kerala

ലോക്ക്ഡൗൺ രണ്ടാം ദിവസം, ഇന്നു മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയന്ത്രണം അവസാനിച്ചിട്ടേ തിരികെ നൽകൂ 

അനുമതിയുള്ള അവശ്യസ്ഥാനപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് മെയ് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇന്ന് രണ്ടാം ദിനത്തിലേക്ക്. കർശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗൺ തുടരുന്നത്. അനുമതിയുള്ള അവശ്യസ്ഥാനപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിട്ടും ലംഘിച്ചവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 

അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാൻ പാസിനായി അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമായി. http://pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യാത്രാനുമതിലഭിച്ചാൽ പാസ് ഡൗൺലോഡ് ചെയ്യാം. വാക്സിനേഷനുപോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. വെബ്‌സൈറ്റിൽ ലഭിക്കുന്ന മാതൃക അനുസരിച്ച് വെള്ളക്കടലാസിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.

ഇന്നു  മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈ‌എസ്പി ഡോ ആർ ജോസ് അറിയിച്ചു. ലോക്ഡൗണിന്റെ ആദ്യ ദിനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 85 വാഹനങ്ങളാണ് പിടിച്ചെ‌ടുത്തത്. രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT