വിജയകുമാറിന്റെ ഫെയ്‌സ്ബുക്കില്‍ നിന്നും  Facebook
Kerala

'എന്തോ പന്തികേടുള്ളതുപോലെ, ഇത്രയും ദിവസം ശരണ്യ കാട്ടില്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നു'-കുറിപ്പ്

ശരണ്യ സുരക്ഷിതയായി ഇരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എങ്കിലും ഇത്രയും മൃഗങ്ങള്‍ ഉള്ള ഇടത്ത് 4 ദിവസം കാട്ടില്‍ അവര്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടെന്നും വിജയകുമാര്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റര്‍ നടന്നാല്‍ പുറത്ത് കടക്കാന്‍ പറ്റുന്ന വനമേഖലയില്‍ ശരണ്യ നാല് ദിവസം അകപ്പെട്ടത് അമ്പരപ്പിക്കുന്നതാണെന്ന് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍. തടിയന്റെമോള്‍ എന്ന പീക്ക് -24ല്‍ വഴി തെറ്റാനുണ്ടായ കാരണം എന്താണെന്ന് ഇനിയും മനസിലായിട്ടില്ലെന്നും വിജയകുമാര്‍ ബ്ലാത്തൂര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിജയകുമാര്‍ ഇക്കാര്യം പറയുന്നത്.

ശരണ്യ സുരക്ഷിതയായി ഇരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എങ്കിലും ഇത്രയും മൃഗങ്ങള്‍ ഉള്ള ഇടത്ത് 4 ദിവസം കാട്ടില്‍ അവര്‍ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടെന്നും വിജയകുമാര്‍ പറയുന്നു.

പുല്‍മേടില്‍ എത്തിയാല്‍ അവരെ അന്വേഷിക്കുന്നവരെ കാണാന്‍ അത്ര പ്രയാസമുള്ളതല്ല. ഒരു രാത്രി കാട്ടില്‍ കുടുങ്ങുന്നത് മനസിലാക്കാം. എങ്ങോട്ട് നടന്നാലും 10 -12 കിലോമീറ്റര്‍ നടന്നാല്‍ പുറത്ത് കടക്കാന്‍ പറ്റുന്നത്രയേ ഉള്ളൂ അവിടം, എന്താണ് സംഭവിച്ചത് എന്ന് ശരണ്യ പറയുന്നത് വരെ കാത്തിരിക്കാം. എന്തായാലും അവരെ കണ്ടെത്താന്‍ ഇത്രയും താമസിച്ചത് കര്‍ണാടകയായതിനാല്‍ മാത്രമാകും. അല്ലാതെ അത്ര വലിയ ഏരിയ ഒന്നും ഇല്ല അവിടെ കൊടും കാടായി. അല്ലെങ്കില്‍ മൂന്നു ദിവസം കാട്ടില്‍ എന്നതില്‍ എന്തോ ഒരു പന്തികേട് പോലെ. ഇത്രയും ആരോഗ്യത്തിലുള്ള അവര്‍ക്ക് അവിടെ നിന്ന് വഴി കണ്ടെത്താന്‍ ഇത്ര ദിവസം വേണ്ടെന്നും വിജയകുമാര്‍ പറയുന്നു.

കുറിപ്പിന് താഴെ തടിയന്റെമോള്‍ ട്രക്കിങ് ചെയ്തവരുടെ അനുഭവങ്ങള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. നിബിഢ വനമല്ലെന്നും പുല്‍മേടുകളാണെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്. നാല് ദിവസം വെള്ളം മാത്രം കുടിച്ച ഒരാളുടെ ആരോഗ്യ നിലയെക്കുറിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ട് പലരും ഈ സ്ഥലം ട്രക്കിങിന് തെരഞ്ഞെടുത്തേക്കുമെന്ന് പറയുന്നവരുമുണ്ട്.

Vijayakumar Blathur posts a Facebook post about Saranya, who was lost in the forest in Kodagu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല, യുവതി വീട്ടില്‍ പ്രസവിച്ചു; കട്ടിലിനടിയില്‍ കുഞ്ഞിന്റെ മൃതദേഹം

'വെറുതെ ഇരിക്കുമ്പോൾ കൂവി നോക്കി, ശരണ്യ വീട്ടിലെത്തി, ഇറാനെ പൂർണമായി തകർക്കും'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ 9 വര്‍ഷത്തിന് ശേഷം 'പൊന്നിന്‍ തിളക്കം'; 'ഒളിച്ചിരുന്ന' അഞ്ചു പവന്‍ കൈമാറി, ഈസ്റ്ററിലെ സ്‌നേഹ മാതൃക

SCROLL FOR NEXT