വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും/ഫെയ്‌സ്ബുക്ക് 
Kerala

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം; 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍ വരുന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത്  210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത്  210 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴില്‍ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്ധ്യം യുവജനങ്ങളില്‍ എത്തിക്കാന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ നേരിട്ടെത്തി തുടര്‍  പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 21 വയസ്സില്‍ താഴെ പ്രായമുള്ള ഏതൊരാള്‍ക്കും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ പിന്തുണ നല്‍കും. 

പൊതുവിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയെ കുറിച്ചും, വികാസ മേഖലകളെ കുറിച്ചും, സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാന്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 168 ബിആര്‍സി കേന്ദ്രങ്ങളുടെ പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന  സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT