ഫയല്‍ ചിത്രം 
Kerala

വിഎസിന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍ 

തപാല്‍ വോട്ടുചെയ്യാനായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ് വി എസ് ഇപ്പോഴുള്ളത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മുന്‍ മുഖ്യമന്ത്രിയും  മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍. തപാല്‍ വോട്ടു ചെയ്യിക്കുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടു തവണ ആലപ്പുഴയിലെ വി എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി മടങ്ങി. 

പ്രായാധിക്യവും ശാരീരികാവശതകളും മൂലം വി എസ് ഇപ്പോൾ തിരുവനന്തപുരത്ത് മകന്‍ അരുണ്‍കുമാറിനൊപ്പമാണ് കഴിയുന്നത്. തപാല്‍ വോട്ടുചെയ്യാനായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയിലുമാണ് വി എസ് ഇപ്പോഴുള്ളത്. 

അതേസമയം മണ്ഡലത്തിന്റെ അതിര്‍ത്തി കടന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടു ചെയ്യിക്കാന്‍ പോകുന്നതിന് തടസ്സമുണ്ട്. ഇതോടെയാണ് വിഎസിന്റെ പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്ത സ്ഥിതിയിലായത്. വിഎസിന്റെ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT