കെ കെ രമ മാധ്യമങ്ങളോട് വീഡിയോ സ്ക്രീൻഷോട്ട്
Kerala

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

വടകരയിലെ ഇടതു സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ കെ എസ് ഹരിഹരന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം തെറ്റാണെന്നും തള്ളിപ്പറയുന്നതായും ആര്‍എംപി നേതാവ് കെ കെ രമ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയിലെ ഇടതു സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ കെ എസ് ഹരിഹരന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം തെറ്റാണെന്നും തള്ളിപ്പറയുന്നതായും ആര്‍എംപി നേതാവ് കെ കെ രമ. അത്തരം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ഉണ്ടാവാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. അത് ആര് പറഞ്ഞാലും ശരി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ രംഗത്തുള്ളവരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹം നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് തിരുത്തി. അതിനെ പോസിറ്റീവായി കാണാവുന്നതാണ്. എന്നാല്‍ ഖേദപ്രകടനത്തിന് ശേഷവും വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് സിപിഎമ്മിനെ പരോക്ഷമായി സൂചിപ്പിച്ച് കെ കെ രമ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നോട്ടത്തിലും വാക്കിലും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം. പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞതിനെ പോസിറ്റീവായി കാണാവുന്നതാണ്. സിപിഎമ്മിലെ വിജയരാഘവനും എംഎം മണിയുമൊക്കെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്ന് ഒരു ഖേദപ്രകടനവും കേട്ടിട്ടില്ല.അതിനെ ന്യായീകരിക്കുന്ന ആളുകളെയാണ് കണ്ടിട്ടുള്ളൂ. എന്നാല്‍ ആര്‍എംപി ഇതിനെ ന്യായീകരിക്കാന്‍ തയ്യാറല്ല.പൂര്‍ണമായി തള്ളിക്കളയുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടാണ് ആര്‍എംപി സ്വീകരിച്ചത്. തെറ്റ് മനസിലാക്കി ഹരിഹരന്‍ തിരുത്തുകയും ചെയ്തു. ഇതാണ് സമൂഹത്തിന് കൊടുക്കാനുള്ള സന്ദേശമെന്നും കെ കെ രമ പറഞ്ഞു.

സമൂഹത്തില്‍ ഇതൊരു വലിയ പ്രശ്‌നമാണ്.സമൂഹത്തില്‍ സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല. സമൂഹം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. പുരുഷാധിപത്യമുള്ള സമൂഹത്തില്‍ അവരുടെ ഉള്ളിലുള്ള ബോധം എത്ര കഴിഞ്ഞിട്ടും മാറുന്നില്ല.ഹരിഹരനെ സംബന്ധിച്ച് എനിക്ക് അത്ഭുതമാണ് തോന്നിയത്.സത്രീകളുടെ കാര്യത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്നയാളാണ് അദ്ദേഹം. വാക്കു കൊണ്ടും നോട്ടം കൊണ്ടും ഇതുവരെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം അദ്ദേഹം നടത്തിയിട്ടില്ല. സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് വരണമെന്ന് പറയുന്നയാളാണ്. അദ്ദേഹത്തില്‍ നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടായപ്പോള്‍ പ്രയാസം തോന്നി. അവരവര്‍ തന്നെ സ്വയം തിരുത്തല്‍ വരുത്താന്‍ തയ്യാറായാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂവെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT