Pet Dog ai generated
Kerala

വളര്‍ത്തു നായ പൊതുസ്ഥലത്ത് വിസര്‍ജിച്ചാല്‍ ആര് കോരും! നിയമ നിർമാണത്തിന് കോർപറേഷൻ

കൊച്ചി കോര്‍പറേഷന് മുന്നില്‍ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: വളര്‍ത്തു നായ്ക്കള്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നത് തടയാന്‍ നടപടി വേണമെന്നു കൊച്ചി കോര്‍പറേഷനു പരാതി. പരാതി മേയര്‍ ആരോഗ്യ വിഭാഗത്തിനു കൈമാറി. നഗരത്തില്‍ വീടുകളിലും അപ്പാര്‍ട്‌മെന്റുകളിലും അരുമ മൃഗങ്ങളെ വളര്‍ത്തുന്ന വ്യാപകമാണ്. പലരും പാര്‍ക്കുകളിലേക്ക് വരുമ്പോഴും നടക്കാനിറങ്ങുമ്പോഴുമൊക്കെ നായ്ക്കളേയും കൂടെക്കൂട്ടും. ഇത്തരം പൊതു ഇടങ്ങളില്‍ വളര്‍ത്തു നായ്ക്കള്‍ കാഷ്ഠിക്കുന്നത് പതിവായി മാറിയെന്നു പരാതിക്കാരന്‍ വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യത്തിനും പൊതു ശുചിത്വത്തിനും ഭീഷണിയാണ് മൃഗങ്ങളുടെ വിസര്‍ജ്യം. ഇവയില്‍ ബാക്ടീരിയകളും പരാദ ജീവികളുമുണ്ടാകും. പൊതുവിടങ്ങളില്‍ നടക്കാനിറങ്ങുന്ന മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ആരോഗ്യ ഭീഷണിയാണ്. പൊതുവിടങ്ങള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഈ വിസര്‍ജ്യം കോരിമാറ്റാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.

വിദേശ രാജ്യങ്ങളില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നതു പതിവാണെങ്കിലും പൊതുവിടങ്ങളില്‍ ഇവ വിസര്‍ജിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പെറ്റ്‌സുമായി പുറത്തിറങ്ങുന്നവര്‍ അവിടങ്ങളില്‍ കൈയില്‍ ബാഗും മറ്റ് കാര്യങ്ങളും കരുതും. എന്നാല്‍ ഇവിടെ അത്തരമൊരു രീതി ആരും പിന്തുടരുന്നില്ല. പൊതുശുചിത്വത്തില്‍ ഗുരുതര വീഴ്ചയാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നു ആരോഗ്യ വിഭാഗം സ്ഥിരസമിതി അധ്യക്ഷ സീന ഗോകുലന്‍ പറഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കു കോര്‍പറേഷനില്‍ നിന്നു ലൈസന്‍സ് എടുക്കണം . എന്നാല്‍ പലരും ലൈസന്‍സ് എടുക്കാറില്ലെന്നും ഇത് പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

kochi corporation: Who Cleans Up When Pet Dogs Poop in Public Spaces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

'വിമർശനങ്ങൾ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല, അത് ബോധപൂർവമായ തീരുമാനമൊന്നുമല്ല'; പ്രതികരിച്ച് ധ്രുവ് വിക്രം

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട്: എട്ടിടത്ത് ഇഡി റെയ്ഡ്, റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

തിരുവനന്തപുരം- എറണാകുളം കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസ് 20 മുതൽ