തൊടുപുഴ: ഡോക്ടറെ കാണാനെന്ന വ്യാജേന ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോഗിച്ച് വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഷെഡ്യൂൾ വിഭാഗത്തിലുള്ള മരുന്ന് വാങ്ങുന്നയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടിൽ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്.
ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാൾ ഉണ്ടാക്കി. ഇയാളുടെ പക്കൽ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളിൽ ഒപി ചീട്ടെടുക്കും. ശേഷം മാറി നിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാർമസികളിൽ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കൽ നിന്ന് ലഭിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാനസിക രോഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു. കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാൾ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകൾ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates