അഷ്കർ മുഹമ്മദ് 
Kerala

കൈലിമുണ്ടിൽ തൂങ്ങിമരിച്ചു, മുണ്ടറുത്തു താഴെയിട്ടെന്ന് ഭാര്യയും അമ്മയും; ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേത് ആത്മഹത്യ 

മൃതദേഹത്തിൽ കഴുത്തിന്റെ ഭാ​ഗത്തായി ചില പാടുകൾ കണ്ടെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അഷ്കർ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹത്തിൽ കഴുത്തിന്റെ ഭാ​ഗത്തായി ചില പാടുകൾ കണ്ടെത്തിയിരുന്നു. 

മുണ്ടറുത്തു താഴെയിട്ടു

അഷ്കർ രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ ശേഷം മടങ്ങിവന്നില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തെ ഷെഡിൽ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ട അഷ്കറിനെ മുണ്ടറുത്തു താഴെയിടുകയായിരുന്നുവെന്ന് ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും പൊലീസിനോടു സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോൾ മരിച്ചതെങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. 

ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

മഞ്ജുവും വിജയമ്മയും അഷ്കറുമായി പതിവായി വഴക്കിട്ടിരുന്നുവെന്നു പൊലീസ് പറഞ്ഞു. തൂങ്ങിമരിച്ച ഷെഡിന്റെ ഭിത്തിയിൽ അലക്കുസോപ്പ് ഉപയോഗിച്ചെഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. കൈലിമുണ്ട് സമീപത്തെ തോട്ടിൽനിന്നു കണ്ടെടുത്തു. 

സമൂഹമാധ്യമം വഴി പരിചയപ്പെട്ട് വിവാഹം

മൂന്നുമാസം മുൻപാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ അഷ്കർ വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അഷ്കർ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹ. മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ഒന്നര മാസത്തോളം കൊച്ചിയിൽ താമസിച്ച ഇവർ പിന്നീട് മഞ്ജുവിന്റെ വീട്ടിലേക്കു താമസം മാറി. മഞ്ജുവും അമ്മ വിജയമ്മയും മാത്രമാണു വീട്ടിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT