യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദിക്കുന്നു- കത്തിച്ച കൊടികള്‍ 
Kerala

പ്രതിഷേധത്തിന്റെ മറവില്‍ സിപിഎം അക്രമം നടത്തുന്നു: തിരിച്ചടിക്കും; മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാന്‍ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ മുന്നറിയിപ്പ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിഷേധ പ്രകടനമെന്ന പേരില്‍ ജില്ലയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സിപിഎം പ്രവര്‍ത്തകരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ ഓഫീസ് തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച സമയത്ത് മലപ്പട്ടം സെന്ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സ്വയം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരില്‍ ആരോപിക്കുകയുമായിരുന്നു. അതേസമയം, ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും, ജനല്‍ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും ചെയ്ത ശേഷം എറിഞ്ഞു തകര്‍ത്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അത് നടക്കാതെ വന്നതോടെ ജില്ലയില്‍ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയാണ്.

പാനൂരിലും, പിലാത്തറയിലുമൊക്കെ ഇതിന് സമാന സംഭവങ്ങള്‍ ഉണ്ടായി. ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാന്‍ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജില്‍ മോഹനന്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT